നമുക്ക് പ്രാർത്ഥിക്കാം,
പേരിനറ്റത്തു
വാലുമുളക്കാതിരിക്കാൻ.
ഞാനും നീയും
പിന്നിട്ടവഴികളിൽ,
അമ്പലപ്പറമ്പും, പള്ളിമുറ്റങ്ങളും,
ചിരിക്കാനറിയുന്ന
മനുഷ്യരും ഉണ്ടായിരുന്നു.
കാലത്തിനിപ്പുറം
പേരിനു വാലുമുളച്ചു
ഞാനും നീയും
തമ്മിൽ ചിരിക്കാൻ
പെടാപ്പാടുപെടുന്നു
No comments:
Post a Comment